യോഹന്നാൻ—ഉള്ളടക്കം
എ. ആമുഖം: വചനം മനുഷ്യനായിത്തീർന്നു, മനുഷ്യരുടെ ഇടയിൽ കഴിഞ്ഞു (1:1-18)
ആരംഭത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു, വചനം ഒരു ദൈവമായിരുന്നു (1:1, 2)
മറ്റെല്ലാം സൃഷ്ടിക്കുന്നതിനു ദൈവം വചനത്തെ ഉപയോഗിച്ചു (1:3എ)
വചനം മുഖാന്തരമാണു ജീവനും വെളിച്ചവും ഉണ്ടായത് (1:3ബി-5)
വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാനാണു സ്നാപകയോഹന്നാൻ വന്നത് (1:6-8)
യഥാർഥവെളിച്ചം ലോകത്തേക്കു വരുന്നു, എന്നാൽ അനേകരും ആ വെളിച്ചത്തെ തിരസ്കരിക്കുന്നു (1:9-11)
വിശ്വാസത്തോടെ വചനത്തെ സ്വീകരിക്കുന്നവരെല്ലാം ദൈവമക്കളായിത്തീരുന്നു (1:12, 13)
ദിവ്യപ്രീതിയും സത്യവും നിറഞ്ഞ വചനം, ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവിനെ വെളിപ്പെടുത്തുന്നു (1:14-18)
ബി. യേശുവിനെക്കുറിച്ച് സ്നാപകയോഹന്നാൻ നൽകിയ സാക്ഷ്യം (1:19-34)
താൻ ക്രിസ്തുവല്ല, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമാണെന്നു യോഹന്നാൻ സമ്മതിച്ചുപറയുന്നു (1:19-28)
യേശുവിനെ ‘ദൈവത്തിന്റെ കുഞ്ഞാടായി’ യോഹന്നാൻ ആളുകൾക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു (1:29-31)
യേശുവിന്റെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെക്കുറിച്ച് യോഹന്നാൻ സാക്ഷി പറയുന്നു, പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു (1:32-34)
സി. യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാർ (1:35-51)
ഡി. യേശു അത്ഭുതങ്ങൾ ചെയ്തുതുടങ്ങുന്നു; ഏതാണ്ട് എ.ഡി. 30-ലെ പെസഹമുതലുള്ള സംഭവങ്ങൾ (2:1–3:36)
ഗലീലയിലെ കാനായിൽവെച്ച് നടന്ന വിവാഹത്തിൽ യേശു വെള്ളം വീഞ്ഞാക്കുന്നു (2:1-12)
യേശു യരുശലേമിലെ ദേവാലയം ശുദ്ധീകരിക്കുന്നു (2:13-17)
മൂന്നു ദിവസംകൊണ്ട് ദേവാലയം പണിയുമെന്നു തന്നെ എതിർക്കുന്ന ജൂതന്മാരോടു യേശു പറയുന്നു (2:18-22)
യേശു ചെയ്യുന്ന അടയാളങ്ങൾ കണ്ടിട്ട് അനേകർ യേശുവിൽ വിശ്വസിക്കുന്നു (2:23-25)
വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുന്നതിനെക്കുറിച്ച് യേശു നിക്കോദേമൊസിനോടു വിശദീകരിക്കുന്നു (3:1-13)
വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടും (3:14, 15)
ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണു ദൈവം തന്റെ ഏകജാതപുത്രനെ അയച്ചത് (3:16-21)
യോഹന്നാൻ യേശുവിനെക്കുറിച്ച് അവസാനമായി നൽകുന്ന സാക്ഷ്യം (3:22-30)
ഉയരത്തിൽനിന്ന് വരുന്ന പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ലഭിക്കും (3:31-36)
ഇ. ഗലീലയിലേക്കു പോകുമ്പോൾ യേശു ശമര്യയിലൂടെ കടന്നുപോകുന്നു (4:1-54)
ക്ഷീണിതനായ യേശു ശമര്യയിലെ സുഖാറിലുള്ള യാക്കോബിന്റെ കിണറിന് അരികെ എത്തുന്നു (4:1-6)
ഒരു ശമര്യക്കാരി സ്ത്രീയുമായി യേശു സംഭാഷണത്തിനു തുടക്കമിടുന്നു (4:7-15)
യേശു സത്യാരാധനയെക്കുറിച്ച് ശമര്യക്കാരിയെ പഠിപ്പിക്കുന്നു (4:16-24)
താനാണു മിശിഹ എന്നു യേശു ശമര്യക്കാരിയോടു വെളിപ്പെടുത്തുന്നു (4:25, 26)
ശമര്യക്കാരി മറ്റുള്ളവരോടു സാക്ഷി പറയുന്നു (4:27-30)
ദൈവേഷ്ടം ചെയ്യുന്നതിനെ യേശു ആഹാരത്തോടു താരതമ്യം ചെയ്യുന്നു; ആത്മീയ കൊയ്ത്തിനെക്കുറിച്ച് സംസാരിക്കുന്നു (4:31-38)
‘ലോകരക്ഷകനായി’ അംഗീകരിച്ചുകൊണ്ട് അനേകം ശമര്യക്കാർ യേശുവിൽ വിശ്വസിക്കുന്നു (4:39-42)
ഗലീലയിലെ കാനായിൽവെച്ച് യേശു ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്നു (4:43-54)
എഫ്. യേശുവിന്റെ ശുശ്രൂഷ—ഏകദേശം ജൂതന്മാരുടെ ഒരു ഉത്സവം (സർവസാധ്യതയുമനുസരിച്ച് എ.ഡി. 31-ലെ പെസഹ) മുതലുള്ള സമയം (5:1-47)
ശബത്തുദിവസം യേശു ബേത്സഥ കുളത്തിന് അടുത്തുവെച്ച് ഒരാളെ സുഖപ്പെടുത്തുന്നു (5:1-18)
പിതാവ് തനിക്കു നൽകിയിട്ടുള്ള അധികാരത്തെക്കുറിച്ച് യേശു സംസാരിക്കുന്നു (5:19-24)
ആത്മീയമായി മരിച്ചവർ യേശുവിന്റെ ശബ്ദത്തിനു ചെവി കൊടുക്കുന്നെങ്കിൽ ജീവിക്കും (5:25-27)
മരിച്ച്, സ്മാരകക്കല്ലറകളിൽ ആയിരിക്കുന്നവർ പുനരുത്ഥാനപ്പെടും (5:28-30)
സ്നാപകയോഹന്നാനും യേശുവിന്റെതന്നെ പ്രവർത്തനങ്ങളും പിതാവും തിരുവെഴുത്തുകളും എല്ലാം യേശുവിനെക്കുറിച്ച് സാക്ഷി പറയുന്നു (5:31-47)
ജി. ഏതാണ്ട് എ.ഡി. 32-ലെ പെസഹയുടെ സമയംമുതലുള്ള സംഭവങ്ങൾ (6:1–7:1)
ഗലീലക്കടലിന് അരികെവെച്ച് യേശു ഏതാണ്ട് 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (6:1-13)
ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുമ്പോൾ യേശു അവിടെനിന്ന് മാറിപ്പോകുന്നു (6:14, 15)
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു (6:16-21)
നിത്യജീവൻ നേടിത്തരുന്ന, നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കാൻ യേശു ആളുകളോടു പറയുന്നു (6:22-27)
യേശു ‘ജീവന്റെ അപ്പമാണ്’ (6:28-59)
യേശുവിന്റെ വാക്കുകൾ കേട്ട് ശിഷ്യന്മാരിൽ പലരും അസ്വസ്ഥരാകുന്നു, എന്നാൽ യേശു ‘ദൈവത്തിന്റെ പരിശുദ്ധനാണെന്നു’ പത്രോസ് തുറന്നുസമ്മതിക്കുന്നു (6:60–7:1)
എച്ച്. ഏതാണ്ട് എ.ഡി. 32-ലെ കൂടാരോത്സവത്തിന്റെ സമയംമുതലുള്ള സംഭവങ്ങൾ (7:2–9:41)
യേശുവിന്റെ സഹോദരന്മാർ ഉത്സവത്തിനു പോകുന്നു; യേശു പിന്നീട് രഹസ്യമായി അവിടെ എത്തുന്നു (7:2-13)
ഉത്സവസമയത്ത് യേശു ദേവാലയത്തിൽ പഠിപ്പിക്കുന്നു (7:14-24)
ക്രിസ്തുവിനെക്കുറിച്ച് ആളുകൾക്കു വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത് (7:25-52)
പിതാവ് ‘ലോകത്തിന്റെ വെളിച്ചമായ’ യേശുവിനെക്കുറിച്ച് സാക്ഷി പറയുന്നു (8:12-30)
യേശുവിന്റെ യഥാർഥ അനുഗാമികൾ സത്യം അറിയും (8:31, 32)
അബ്രാഹാമിന്റെ മക്കൾ അബ്രാഹാമിന്റെ പ്രവൃത്തികൾ ചെയ്യും (8:33-41)
പിശാചിന്റെ മക്കൾ അവന്റെ ഇഷ്ടം ചെയ്യുന്നു (8:42-47)
യേശുവും അബ്രാഹാമും (8:48-59)
ജന്മനാ അന്ധനായ ഒരാളെ യേശു സുഖപ്പെടുത്തുന്നു (9:1-12)
സുഖം പ്രാപിച്ച ആളെ പരീശന്മാർ ചോദ്യം ചെയ്യുന്നു (9:13-34)
പരീശന്മാരുടെ അന്ധത (9:35-41)
ഐ. ഏതാണ്ട് എ.ഡി. 32-ലെ സമർപ്പണോത്സവം മുതൽ എ.ഡി. 33 നീസാൻ 10 വരെയുള്ള സംഭവങ്ങൾ (10:1–12:50)
ഇടയനെയും ആട്ടിൻതൊഴുത്തുകളെയും കുറിച്ചുള്ള ദൃഷ്ടാന്തം (10:1-18)
അനേകം ജൂതന്മാർ യേശുവിൽ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല (10:19-26)
തങ്ങളുടെ ആടുകളെ പരിപാലിക്കുന്ന കാര്യത്തിൽ യേശുവും പിതാവും ഒറ്റക്കെട്ടാണ് (10:27-30)
ജൂതന്മാർ യേശുവിനെ പിടികൂടാൻ നോക്കുന്നു (10:31-39)
യോർദാന് അക്കരെയുള്ള അനേകർ യേശുവിൽ വിശ്വസിക്കുന്നു (10:40-42)
ലാസറിന്റെ മരണം (11:1-16)
യേശു മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കുന്നു (11:17-37)
യേശു ലാസറിനെ ഉയിർപ്പിക്കുന്നു (11:38-44)
മതനേതാക്കന്മാർ യേശുവിനെ കൊല്ലാൻ പദ്ധതിയിടുന്നു (11:45-57)
മറിയ യേശുവിന്റെ പാദങ്ങളിൽ തൈലം പൂശുന്നു (12:1-11)
യരുശലേമിലേക്കുള്ള യേശുവിന്റെ ഗംഭീരമായ പ്രവേശനം (12:12-19)
തന്റെ മരണം അടുത്തിരിക്കുന്നെന്നു യേശു മുൻകൂട്ടിപ്പറയുന്നു (12:20-27)
ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടാകുന്നു (12:28)
ജൂതന്മാരുടെ വിശ്വാസമില്ലായ്മ പ്രവചനം നിറവേറ്റുന്നു (12:29-43)
യേശു വന്നതു ലോകത്തെ രക്ഷിക്കാനാണ് (12:44-50)
ജെ. യേശുവിന്റെ അവസാനപെസഹയും ശിഷ്യന്മാരെ പിരിയുമ്പോൾ നൽകുന്ന ഉപദേശവും (13:1–17:26)
യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു (13:1-20)
യൂദാസ് ഈസ്കര്യോത്ത് തന്നെ ഒറ്റിക്കൊടുക്കുമെന്നു യേശു വെളിപ്പെടുത്തുന്നു (13:21-30)
യേശു ഒരു പുതിയ കല്പന നൽകുന്നു (13:31-35)
പത്രോസ് തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്നു യേശു മുൻകൂട്ടിപ്പറയുന്നു (13:36-38)
പിതാവിന്റെ അടുത്തേക്കുള്ള ഒരേ ഒരു വഴി യേശുവാണ് (14:1-14)
ഒരു സഹായിയായി പരിശുദ്ധാത്മാവിനെ നൽകുമെന്നു യേശു വാഗ്ദാനം ചെയ്യുന്നു (14:15-31)
ശരിക്കുള്ള മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം (15:1-10)
ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാനുള്ള കല്പന (15:11-17)
ലോകം യേശുവിനെയും ശിഷ്യന്മാരെയും വെറുക്കുന്നു (15:18-27)
യേശുവിന്റെ ശിഷ്യന്മാരെ കൊന്നേക്കാം (16:1-4എ)
യേശു പരിശുദ്ധാത്മാവിനെ അയയ്ക്കും (16:4ബി-16)
ശിഷ്യന്മാരുടെ ദുഃഖം ആനന്ദമായി മാറും (16:17-24)
ലോകത്തിന്മേലുള്ള യേശുവിന്റെ വിജയം (16:25-33)
യേശു തന്റെ ഭാവിശിഷ്യന്മാർ ഉൾപ്പെടെ എല്ലാ ശിഷ്യന്മാർക്കുവേണ്ടിയും പ്രാർഥിക്കുന്നു (17:1-26)
കെ. യേശുവിനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റ് ചെയ്യുന്നു, വിചാരണ ചെയ്യുന്നു, വധിക്കുന്നു (18:1–19:42)
യൂദാസ് ഈസ്കര്യോത്ത് യേശുവിനെ ഒറ്റിക്കൊടുക്കുന്നു (18:1-9)
പത്രോസ് വാളുകൊണ്ട് വെട്ടുമ്പോൾ മൽക്കൊസിന്റെ ചെവി അറ്റുപോകുന്നു (18:10, 11)
യേശുവിനെ മുഖ്യപുരോഹിതനായ അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു (18:12-14)
പത്രോസ് ആദ്യതവണ യേശുവിനെ തള്ളിപ്പറയുന്നു (18:15-18)
യേശു അന്നാസിന്റെ മുന്നിൽ (18:19-24)
പത്രോസ് യേശുവിനെ രണ്ടാം തവണയും മൂന്നാം തവണയും തള്ളിപ്പറയുന്നു (18:25-27)
യേശു പീലാത്തൊസിന്റെ മുന്നിൽ; രാജാധികാരത്തെക്കുറിച്ചുള്ള പ്രശ്നം (18:28-40)
യേശുവിനെ ചാട്ടയ്ക്ക് അടിപ്പിക്കുന്നു, പരിഹസിക്കുന്നു (19:1-7)
പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും ഒടുവിൽ ജൂതന്മാരുടെ ഇഷ്ടത്തിനു വഴങ്ങുന്നു (19:8-16എ)
ഗൊൽഗോഥയിൽവെച്ച് യേശുവിനെ സ്തംഭത്തിൽ തറയ്ക്കുന്നു (19:16ബി-22)
യേശുവിന്റെ വസ്ത്രങ്ങളെക്കുറിച്ചുള്ള പ്രവചനം പടയാളികൾ നിറവേറ്റുന്നു (19:23, 24)
യേശു തന്റെ അമ്മയ്ക്കുവേണ്ടി കരുതുന്നു (19:25-27)
യേശു പ്രവചനം നിറവേറ്റുന്നു, മരിക്കുന്നു (19:28-30)
യേശുവിന്റെ മരണത്തെക്കുറിച്ചുള്ള തിരുവെഴുത്തുകൾ പടയാളികൾ നിറവേറ്റുന്നു (19:31-37)
യേശുവിന്റെ ശവസംസ്കാരം (19:38-42)
എൽ. പുനരുത്ഥാനശേഷം ക്രിസ്തു പലർക്കും പ്രത്യക്ഷപ്പെടുന്നു (20:1–21:25)
യേശുവിന്റെ കല്ലറ ശൂന്യമായിക്കിടക്കുന്നതു ശിഷ്യന്മാർ കാണുന്നു (20:1-10)
മഗ്ദലക്കാരി മറിയയ്ക്കു രണ്ടു ദൈവദൂതന്മാരും യേശുവും പ്രത്യക്ഷപ്പെടുന്നു (20:11-18)
അടച്ചിട്ടിരുന്ന ഒരു മുറിയിൽ യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (20:19-23)
തോമസ് സംശയിക്കുന്നു, പിന്നീട് ബോധ്യം വരുന്നു (20:24-29)
‘ഈ ചുരുളിന്റെ’ ഉദ്ദേശ്യം യോഹന്നാൻ വിശദീകരിക്കുന്നു (20:30, 31)
യേശു ഗലീലയിൽ ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (21:1-14)
യേശുവിനെ സ്നേഹിക്കുന്നെന്നു പത്രോസ് തറപ്പിച്ചുപറയുന്നു (21:15-19)
തന്റെ പ്രിയശിഷ്യനു സംഭവിക്കാൻപോകുന്നതിനെക്കുറിച്ച് യേശു മുൻകൂട്ടിപ്പറയുന്നു (21:20-23)
ഉപസംഹാരത്തിൽ എഴുത്തുകാരനെക്കുറിച്ച് പറയുന്നു (21:24, 25)