സങ്കീർത്തനം 47:1-9

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം. 47  ജനതകളേ, നിങ്ങളേവരും കൈ കൊട്ടൂ! സന്തോഷാരവങ്ങളോടെ ദൈവത്തിനു ജയഘോഷം മുഴക്കൂ!   കാരണം, അത്യുന്നതനായ യഹോവ ഭയാദരവ്‌ ഉണർത്തുന്നവൻ,+മുഴുഭൂമിയുടെയും മഹാരാജാവ്‌.+   ദൈവം ജനതകളെ നമ്മുടെ കീഴിലാക്കുന്നു,രാഷ്‌ട്രങ്ങളെ നമ്മുടെ കാൽക്കീഴാക്കുന്നു.+   ദൈവം നമുക്ക്‌ അവകാശഭൂമി തിരഞ്ഞെടുത്ത്‌ തരുന്നു.+അതെ, താൻ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനമായ അവകാശഭൂമി!+ (സേലാ)   ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ ദൈവം കയറിപ്പോയി;കൊമ്പുവിളി* മുഴങ്ങിയപ്പോൾ യഹോവ ആരോഹണം ചെയ്‌തു.   ദൈവത്തിനു സ്‌തുതി പാടൂ!* സ്‌തുതി പാടൂ! നമ്മുടെ രാജാവിനു സ്‌തുതി പാടൂ! സ്‌തുതി പാടൂ!   ദൈവം മുഴുഭൂമിയുടെയും രാജാവല്ലോ;+സ്‌തുതി പാടൂ! ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കൂ!   ദൈവം ജനതകളുടെ മേൽ രാജാവായിരിക്കുന്നു.+ ദൈവം വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.   അബ്രാഹാമിൻദൈവത്തിന്റെ ജനത്തോടൊപ്പംജനതകളുടെ നേതാക്കന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു. ഭൂമിയിലെ ഭരണാധികാരികൾ* ദൈവത്തിന്റേതല്ലോ. ദൈവം മഹോന്നതനായിരിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ആൺചെമ്മരിയാടിന്റെ കൊമ്പ്‌ ഉപയോഗിച്ചുള്ള വിളി; കാഹളം.”
അഥവാ “സംഗീതം ഉതിർക്കൂ!”
അക്ഷ. “ഭൂമിയിലെ പരിചകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം