ഗലാത്യയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 6:1-18

6  സഹോദരന്മാരേ, അറിയാതെയാണ്‌ ഒരാൾ തെറ്റായ ഒരു ചുവടു വെക്കുന്നതെങ്കിൽപ്പോലും ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ+ അയാളെ നേരെയാക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോഭനത്തിൽ അകപ്പെട്ടേക്കാം+ എന്നതുകൊണ്ട്‌ സ്വന്തം കാര്യത്തിലും ശ്രദ്ധ വേണം.+  തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.+ അങ്ങനെ നിങ്ങൾക്കു ക്രിസ്‌തുവിന്റെ നിയമം+ അനുസരിക്കാനാകും.  ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ+ തന്നെത്തന്നെ വഞ്ചിക്കുകയാണ്‌.  ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ.+ അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.+  ഓരോരുത്തരും സ്വന്തം ചുമടു* ചുമക്കണമല്ലോ.+  ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം, പഠിപ്പിക്കുന്നയാൾക്ക്‌ എല്ലാ നന്മയിലും ഒരു ഓഹരി കൊടുക്കട്ടെ.+  വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.+  ജഡത്തിനു ചേർച്ചയിൽ* വിതയ്‌ക്കുന്നവൻ ജഡത്തിൽനിന്ന്‌ നാശം കൊയ്യും. പക്ഷേ ആത്മാവിനു ചേർച്ചയിൽ വിതയ്‌ക്കുന്നവൻ ആത്മാവിൽനിന്ന്‌ നിത്യജീവൻ കൊയ്യും.+  അതുകൊണ്ട്‌ നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്‌. തളർന്നുപോകാതിരുന്നാൽ* തക്കസമയത്ത്‌ നമ്മൾ കൊയ്യും.+ 10  അതുകൊണ്ട്‌ അവസരമുള്ളിടത്തോളം* ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേകിച്ച്‌ വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്‌. 11  സ്വന്തം കൈപ്പടയിൽ എത്ര വലിയ അക്ഷരത്തിലാണു ഞാൻ നിങ്ങൾക്ക്‌ എഴുതിയതെന്നു കണ്ടോ! 12  പരിച്ഛേദനയേൽക്കാൻ* നിങ്ങളെ നിർബന്ധിക്കുന്നതു ജഡത്തിൽ* മാന്യന്മാരാണെന്നു കാണിക്കാൻ നോക്കുന്നവരാണ്‌. ക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭത്തിനുവേണ്ടി* ഉപദ്രവം സഹിക്കുന്നത്‌ എങ്ങനെയും ഒഴിവാക്കുകയാണ്‌ അവരുടെ ലക്ഷ്യം. 13  പരിച്ഛേദനയേൽക്കുന്നവർതന്നെ നിയമം പാലിക്കുന്നില്ലല്ലോ.+ നിങ്ങളുടെ ശരീരത്തെക്കുറിച്ച്‌ അവർക്കു വീമ്പിളക്കാൻ കഴിയേണ്ടതിനാണു നിങ്ങൾ പരിച്ഛേദനയേൽക്കാൻ അവർ ആഗ്രഹിക്കുന്നത്‌. 14  പക്ഷേ ഞാൻ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭത്തിലല്ലാതെ* വീമ്പിളക്കില്ല.+ ക്രിസ്‌തുവിലൂടെ ലോകം എന്റെ കണ്ണിലും ഞാൻ ലോകത്തിന്റെ കണ്ണിലും വധിക്കപ്പെട്ടിരിക്കുന്നു.* 15  പരിച്ഛേദനയല്ല, അഗ്രചർമവുമല്ല,+ ഒരു പുതിയ സൃഷ്ടിയാകുന്നതാണു പ്രധാനം.+ 16  ഈ തത്ത്വമനുസരിച്ച്‌ ചിട്ടയോടെ നടക്കുന്നവർക്കെല്ലാം, അതായത്‌ ദൈവത്തിന്റെ ഇസ്രായേലിന്‌,+ സമാധാനവും കരുണയും ലഭിക്കട്ടെ! 17  ഇനിമുതൽ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്‌. കാരണം യേശുവിന്റെ അടിമയാണെന്നു കാണിക്കുന്ന അടയാളങ്ങൾ ശരീരത്തിൽ വഹിക്കുന്നയാളാണു ഞാൻ.+ 18  സഹോദരങ്ങളേ, നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ഉത്തരവാദിത്വമെന്ന ചുമട്‌.”
പദാവലി കാണുക.
അഥവാ “നിറുത്തിക്കളയാതിരുന്നാൽ.”
അക്ഷ. “നിശ്ചയിച്ച സമയമുള്ളിടത്തോളം.”
പദാവലി കാണുക.
അഥവാ “പുറമേ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സ്‌തംഭത്തിൽ വധിക്കപ്പെട്ടിരിക്കുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം