വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ലൂക്കോസ്‌—ഉള്ളടക്കം

  • എ. ലൂക്കോസിന്റെ ആമുഖപ്രസ്‌താവനകൾ (1:1-4)

    • തെയോഫിലൊസിനെ അഭിസംബോധന ചെയ്യുന്നു (1:1എ, 3, 4)

    • വിവരണം എഴുതാനുള്ള സാഹചര്യം (1:1ബി, 2)

  • ബി. യോഹന്നാൻ സ്‌നാപകന്റെയും യേശുവിന്റെയും ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ (1:5-80)

    • സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (1:5-25)

    • യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (1:26-38)

    • മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു (1:39-45)

    • മറിയ യഹോവയെ വാഴ്‌ത്തുന്നു (1:46-56)

    • യോഹന്നാന്റെ ജനനവും പേരിടലും (1:57-66)

    • സെഖര്യ പ്രവചിക്കുന്നു (1:67-79)

    • യോഹന്നാൻ മരുഭൂമിയിൽ താമസിക്കുന്നു (1:80)

  • സി. യേശുവിന്റെ ജനനവും കുട്ടിക്കാലവും (2:1-52)

    • യോസേഫും മറിയയും ബേത്ത്‌ലെഹെമിലേക്കു പോകുന്നു; യേശു ജനിക്കുന്നു (2:1-7)

    • വെളിമ്പ്രദേശത്തായിരുന്ന ഇടയന്മാർക്കു ദൈവദൂതന്മാർ പ്രത്യക്ഷപ്പെടുന്നു (2:8-20)

    • യേശുവിനെ പരിച്ഛേദന ചെയ്യുന്നു, ആലയത്തിലേക്കു കൊണ്ടുവരുന്നു (2:21-24)

    • ശിമെയോനു ക്രിസ്‌തുവിനെ കാണാൻ അവസരം കിട്ടുന്നു (2:25-35)

    • അന്ന കുഞ്ഞിനെക്കുറിച്ച്‌ സംസാരിക്കുന്നു (2:36-38)

    • നസറെത്തിലേക്കു തിരികെ പോകുന്നു (2:39, 40)

    • 12 വയസ്സുള്ള യേശു ദേവാലയത്തിൽ (2:41-50)

    • യേശു മാതാപിതാക്കളുടെ കൂടെ നസറെത്തിലേക്കു മടങ്ങുന്നു (2:51, 52)

  • ഡി. യേശുവിന്റെ ഭൗമികശുശ്രൂഷ തുടങ്ങുന്നതിനു മുമ്പുള്ള സംഭവങ്ങൾ (3:1–4:13)

    • യോഹന്നാൻ ശുശ്രൂഷ ആരംഭിക്കുന്നു (3:1, 2)

    • യോഹന്നാൻ സ്‌നാനത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നു (3:3-20)

    • യേശുവിന്റെ സ്‌നാനം (3:21, 22)

    • യേശുക്രിസ്‌തുവിന്റെ വംശാവലി (3:23-38)

    • യേശു പിശാചിന്റെ പ്രലോഭനങ്ങൾ തള്ളിക്കളയുന്നു (4:1-13)

  • ഇ. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം, പ്രധാനമായും ഗലീലയിൽ (4:14–6:11)

    • യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (4:14, 15)

    • യേശുവിനെ നസറെത്തിൽ അംഗീകരിക്കുന്നില്ല (4:16-30)

    • യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു (4:31-37)

    • യേശു ശിമോന്റെ അമ്മായിയമ്മയെയും മറ്റു പലരെയും സുഖപ്പെടുത്തുന്നു (4:38-41)

    • ജനം യേശുവിനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ കണ്ടെത്തുന്നു (4:42-44)

    • അത്ഭുതകരമായി മീൻ പിടിക്കുന്നു; ആദ്യത്തെ ശിഷ്യന്മാരെ വിളിക്കുന്നു (5:1-11)

    • ദേഹമാസകലം കുഷ്‌ഠം ബാധിച്ച മനുഷ്യനെ യേശു സുഖപ്പെടുത്തുന്നു (5:12-16)

    • യേശു തളർവാതരോഗിയുടെ പാപങ്ങൾ ക്ഷമിക്കുന്നു, അയാളെ സുഖപ്പെടുത്തുന്നു (5:17-26)

    • തന്റെ അനുഗാമിയാകാൻ യേശു ലേവിയെ ക്ഷണിക്കുന്നു (5:27-32)

    • ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (5:33-39)

    • യേശു ‘ശബത്തിനു കർത്താവ്‌’ (6:1-5)

    • ശോഷിച്ച കൈയുള്ള മനുഷ്യനെ യേശു ശബത്തിൽ സുഖപ്പെടുത്തുന്നു (6:6-11)

  • എഫ്‌. 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നു; ഗിരിപ്രഭാഷണം (6:12-49)

    • 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നു (6:12-16)

    • യേശു വലിയ ജനക്കൂട്ടത്തെ പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു (6:17-19)

    • സന്തോഷവും കഷ്ടവും (6:20-26)

    • ശത്രുക്കളോടുള്ള സ്‌നേഹം; സുവർണനിയമം, കരുണയുള്ളവരായിരിക്കുക (6:27-36)

    • വിധിക്കുന്നതു നിറുത്തുക (6:37-42)

    • ഫലം നോക്കി മരത്തെ തിരിച്ചറിയാം (6:43-45)

    • നന്നായി പണിത വീട്‌; നല്ല അടിസ്ഥാനമില്ലാത്ത വീട്‌ (6:46-49)

  • ജി. ഗലീലയിലെ യേശുവിന്റെ ശുശ്രൂഷ തുടരുന്നു, മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു (7:1–9:50)

    • ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം (7:1-10)

    • നയിനിൽ യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു (7:11-17)

    • ‘വരാനിരിക്കുന്നയാളെക്കുറിച്ച്‌’ സ്‌നാപകയോഹന്നാൻ ചോദിക്കുന്നു (7:18-23)

    • യേശു സ്‌നാപകയോഹന്നാനെ പുകഴ്‌ത്തുന്നു (7:24-30)

    • ഒരു പ്രതികരണവുമില്ലാത്ത തലമുറയെ കുറ്റം വിധിക്കുന്നു (7:31-35)

    • പാപിനിയായ ഒരു സ്‌ത്രീ യേശുവിന്റെ പാദങ്ങളിൽ തൈലം ഒഴിക്കുന്നു (7:36-50)

    • സ്‌ത്രീകൾ യേശുവിന്റെകൂടെ സഞ്ചരിക്കുന്നു (8:1-3)

    • വിതക്കാരന്റെ ദൃഷ്ടാന്തം (8:4-8)

    • യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (8:9, 10)

    • യേശു വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (8:11-15)

    • വിളക്കു മൂടിവെക്കാനുള്ളതല്ല (8:16-18)

    • യേശുവിന്റെ അമ്മയും സഹോദരന്മാരും (8:19-21)

    • യേശു ഗലീലക്കടലിലെ കൊടുങ്കാറ്റു ശമിപ്പിക്കുന്നു (8:22-25)

    • യേശു ഒരു ഭൂതബാധിതനെ സുഖപ്പെടുത്തുന്നു; പന്നികളിൽ പ്രവേശിക്കാൻ ഭൂതങ്ങളെ അനുവദിക്കുന്നു (8:26-39)

    • യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു; ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (8:40-56)

    • പന്ത്രണ്ടു പേർക്കു ശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നു (9:1-6)

    • യേശു കാരണം ഹെരോദ്‌ ആശയക്കുഴപ്പത്തിലാകുന്നു (9:7-9)

    • യേശു 5,000-ത്തോളം പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (9:10-17)

    • യേശുവാണു ക്രിസ്‌തുവെന്നു പത്രോസ്‌ വ്യക്തമാക്കുന്നു (9:18-20)

    • യേശു തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (9:21, 22)

    • യഥാർഥശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകൾ (9:23-27)

    • യേശു രൂപാന്തരപ്പെടുന്നു (9:28-36)

    • ഭൂതബാധിതനായ കുട്ടിയെ യേശു സുഖപ്പെടുത്തുന്നു (9:37-43എ)

    • യേശു തന്റെ മരണം രണ്ടാമതും മുൻകൂട്ടിപ്പറയുന്നു (9:43ബി-45)

    • ആരാണു വലിയവൻ എന്നതിനെക്കുറിച്ച്‌ ശിഷ്യന്മാർ തർക്കിക്കുന്നു (9:46-48)

    • “നിങ്ങൾക്ക്‌ എതിരല്ലാത്തവരെല്ലാം നിങ്ങളുടെ പക്ഷത്താണ്‌” (9:49, 50)

  • എച്ച്‌. യേശു യരുശലേമിലേക്കു പോകുന്നു; പിന്നീട്‌ മുഖ്യമായും യഹൂദ്യയിലും പെരിയയിലും പ്രവർത്തിക്കുന്നു (9:51–19:27)

    • ഒരു ശമര്യഗ്രാമം യേശുവിനെ സ്വീകരിക്കുന്നില്ല (9:51-56)

    • യേശുവിന്റെ അനുഗാമിയാകാനുള്ള വ്യവസ്ഥകൾ (9:57-62)

    • യേശു 70 പേരെ അയയ്‌ക്കുന്നു (10:1-12)

    • മാനസാന്തരപ്പെടാത്ത കോരസീന്റെയും ബേത്ത്‌സയിദയുടെയും കഫർന്നഹൂമിന്റെയും കാര്യം കഷ്ടം (10:13-16)

    • 70 പേർ മടങ്ങിവരുന്നു (10:17-20)

    • താഴ്‌മയുള്ളവരെ പരിഗണിച്ചതിനു യേശു പിതാവിനെ സ്‌തുതിക്കുന്നു (10:21-24)

    • ഒരു നല്ല അയൽക്കാരനായ ശമര്യക്കാരന്റെ ദൃഷ്ടാന്തം (10:25-37)

    • യേശു മാർത്തയെയും മറിയയെയും സന്ദർശിക്കുന്നു (10:38-42)

    • യേശു മാതൃകാപ്രാർഥന പഠിപ്പിക്കുന്നു (11:1-4)

    • മടുത്ത്‌ പിന്മാറാത്ത കൂട്ടുകാരന്റെ ദൃഷ്ടാന്തം (11:5-13)

    • ഭൂതങ്ങളെ പുറത്താക്കുന്നതു ദൈവത്തിന്റെ ശക്തിയാലാണെന്നു യേശു വിശദീകരിക്കുന്നു (11:14-23)

    • അശുദ്ധാത്മാവ്‌ മടങ്ങിവരുന്നതിനെക്കുറിച്ച്‌ യേശു വിശദീകരിക്കുന്നു (11:24-26)

    • യഥാർഥത്തിൽ അനുഗൃഹീതർ അഥവാ സന്തുഷ്ടർ ആരാണെന്നു വിശദീകരിക്കുന്നു (11:27, 28)

    • യോനയുടെ അടയാളം (11:29-32)

    • കണ്ണാണു ശരീരത്തിന്റെ വിളക്ക്‌ (11:33-36)

    • യേശു ഒരു പരീശന്റെകൂടെ ഭക്ഷണം കഴിക്കുന്നു; കപടഭക്തരുടെ കാര്യം കഷ്ടം എന്നു പറയുന്നു (11:37-54)

    • ‘പരീശന്മാരുടെ പുളിച്ച മാവിനെക്കുറിച്ച്‌ ജാഗ്രത വേണം’ (12:1-3)

    • മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുക (12:4-7)

    • ക്രിസ്‌തുവിനെ അംഗീകരിക്കുമ്പോൾ (12:8-12)

    • വിഡ്‌ഢിയായ ധനികന്റെ ദൃഷ്ടാന്തം (12:13-21)

    • ‘നിങ്ങളുടെ ജീവനെക്കുറിച്ച്‌ ഇനി ഉത്‌കണ്‌ഠപ്പെടരുത്‌’ (12:22-31)

    • “ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ” (12:32-34)

    • ഉണർന്നിരിക്കുക (12:35-40)

    • വിശ്വസ്‌തനായ കാര്യസ്ഥൻ ആരാണ്‌; വിശ്വസ്‌തനല്ലാത്ത കാര്യസ്ഥന്റെ സ്വഭാവരീതി (12:41-48)

    • സമാധാനമല്ല, ഭിന്നത (12:49-53)

    • കാലങ്ങളെ വിവേചിച്ചറിയണം (12:54-56)

    • പ്രശ്‌നങ്ങൾ പരിഹരിക്കാൻ (12:57-59)

    • മാനസാന്തരപ്പെടുക, അല്ലെങ്കിൽ മരിക്കും (13:1-5)

    • കായ്‌ക്കാത്ത അത്തി മരത്തിന്റെ ദൃഷ്ടാന്തം (13:6-9)

    • യേശു കൂനിയായ സ്‌ത്രീയെ ശബത്തിൽ സുഖപ്പെടുത്തുന്നു (13:10-17)

    • കടുകുമണിയുടെയും പുളിപ്പിക്കുന്ന മാവിന്റെയും ദൃഷ്ടാന്തം (13:18-21)

    • ഇടുക്കുവാതിലിലൂടെ അകത്ത്‌ കടക്കാൻ ശ്രമം ആവശ്യം (13:22-30)

    • ഹെരോദ്‌, ‘ആ കുറുക്കൻ’ (13:31-33)

    • യരുശലേമിനെ ഓർത്ത്‌ യേശു വിലപിക്കുന്നു (13:34, 35)

    • ശരീരം മുഴുവൻ നീരുവെച്ച മനുഷ്യനെ യേശു ശബത്തിൽ സുഖപ്പെടുത്തുന്നു (14:1-6)

    • താഴ്‌മയുള്ള അതിഥിയായിരിക്കുക (14:7-11)

    • തിരിച്ചുതരാൻ ഒന്നുമില്ലാത്തവരെ ക്ഷണിക്കുക (14:12-14)

    • ക്ഷണിക്കപ്പെട്ടെങ്കിലും ഒഴികഴിവുകൾ പറഞ്ഞവരുടെ ദൃഷ്ടാന്തം (14:15-24)

    • ശിഷ്യനാകാൻ ത്യജിക്കേണ്ടത്‌ (14:25-33)

    • ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ (14:34, 35)

    • കാണാതെപോയ ആടിന്റെ ദൃഷ്ടാന്തം (15:1-7)

    • കാണാതെപോയ നാണയത്തിന്റെ ദൃഷ്ടാന്തം (15:8-10)

    • കാണാതെപോയ മകന്റെ ദൃഷ്ടാന്തം (15:11-32)

    • നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തം (16:1-13)

    • മോശയുടെ നിയമവും ദൈവരാജ്യവും (16:14-18)

    • ധനികനായ മനുഷ്യന്റെയും ലാസറിന്റെയും ദൃഷ്ടാന്തം (16:19-31)

    • വീഴിക്കുന്ന തടസ്സങ്ങൾ, ക്ഷമ, വിശ്വാസം എന്നിവയെക്കുറിച്ച്‌ യേശു പഠിപ്പിക്കുന്നു (17:1-6)

    • യജമാനനെ പരിചരിക്കുന്ന അടിമയുടെ ദൃഷ്ടാന്തം (17:7-10)

    • യേശു പത്തു കുഷ്‌ഠരോഗികളെ സുഖപ്പെടുത്തുന്നു (17:11-19)

    • ദൈവരാജ്യത്തിന്റെ വരവ്‌ (17:20-37)

    • മടുത്തുപോകാതെ അപേക്ഷിച്ച വിധവയുടെ ദൃഷ്ടാന്തം (18:1-8)

    • പരീശന്റെയും നികുതിപിരിവുകാരന്റെയും ദൃഷ്ടാന്തം (18:9-14)

    • യേശുവും കുട്ടികളും (18:15-17)

    • നിത്യജീവനെക്കുറിച്ച്‌ ധനികനായ പ്രമാണി ചോദിക്കുന്നു (18:18-30)

    • യേശു വീണ്ടും തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (18:31-34)

    • യരീഹൊയ്‌ക്ക്‌ അടുത്തുവെച്ച്‌ യേശു അന്ധനായ യാചകനെ സുഖപ്പെടുത്തുന്നു (18:35-43)

    • യേശു നികുതിപിരിവുകാരനായ സക്കായിയെ സന്ദർശിക്കുന്നു (19:1-10)

    • പത്തു മിനയുടെ ദൃഷ്ടാന്തം (19:11-27)

  • ഐ. യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനത്തെ ആഴ്‌ച ആരംഭിക്കുന്നു, യരുശലേമിലും സമീപപ്രദേശങ്ങളിലും (19:28–21:4)

    • യരുശലേമിലേക്കുള്ള യേശുവിന്റെ ഗംഭീരമായ പ്രവേശനം (19:28-40)

    • യരുശലേമിനെ ഓർത്ത്‌ യേശു വിലപിക്കുന്നു (19:41-44)

    • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (19:45-48)

    • യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (20:1-8)

    • ക്രൂരരായ കൃഷിക്കാരുടെ ദൃഷ്ടാന്തം (20:9-19)

    • ദൈവവും സീസറും (20:20-26)

    • പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (20:27-40)

    • ക്രിസ്‌തു ദാവീദിന്റെ മകനോ? (20:41-44)

    • ശാസ്‌ത്രിമാരെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ (20:45-47)

    • ദരിദ്രയായ വിധവയുടെ രണ്ടു ചെറുതുട്ടുകൾ (21:1-4)

  • ജെ. സംഭവിക്കാൻപോകുന്നതിന്റെ അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ മഹത്തായ പ്രവചനം (21:5-36)

    • അടയാളത്തെക്കുറിച്ച്‌ ചോദിക്കുന്നു; വഴിതെറ്റിക്കപ്പെടരുതെന്നു മുന്നറിയിപ്പു കൊടുക്കുന്നു (21:5-9)

    • സംയുക്ത അടയാളത്തിന്റെ സവിശേഷതകൾ: യുദ്ധം, വലിയ ഭൂകമ്പങ്ങൾ, മാരകമായ പകർച്ചവ്യാധികൾ, ക്ഷാമം (21:10, 11)

    • ഉപദ്രവമുണ്ടാകുമെന്നു മുൻകൂട്ടിപ്പറയുന്നു (21:12-19)

    • യരുശലേമിനെ സൈന്യങ്ങൾ വളയുന്നു; ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള കാലത്തെക്കുറിച്ച്‌ മുൻകൂട്ടിപ്പറയുന്നു (21:20-24)

    • മനുഷ്യപുത്രന്റെ വരവ്‌ (21:25-28)

    • അത്തിയുടെ ദൃഷ്ടാന്തം (21:29-31)

    • “ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല” (21:32, 33)

    • ‘നിങ്ങളുടെ ഹൃദയം ഭാരപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കണം; എപ്പോഴും ഉണർന്നിരിക്കുക’ (21:34-36)

  • കെ. യരുശലേമിൽ യേശുവിന്റെ അവസാനദിവസങ്ങൾ; അറസ്റ്റും വിചാരണയും (21:37–23:25)

    • യേശു ദേവാലയത്തിൽ പഠിപ്പിക്കുന്നു (21:37-38)

    • യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (22:1-6)

    • അവസാനത്തെ പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ (22:7-13)

    • കർത്താവിന്റെ സന്ധ്യാഭക്ഷണം യേശു ഏർപ്പെടുത്തുന്നു (22:14-20)

    • ‘എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്റെ അടുത്ത്‌ ഈ മേശയിൽത്തന്നെയുണ്ട്‌’ (22:21-23)

    • ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച തർക്കം (22:24-27)

    • ദൈവരാജ്യത്തിനായുള്ള യേശുവിന്റെ ഉടമ്പടി (22:28-30)

    • പത്രോസ്‌ തള്ളിപ്പറയുമെന്ന കാര്യം മുൻകൂട്ടിപ്പറയുന്നു (22:31-34)

    • ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യം; രണ്ടു വാൾ (22:35-38)

    • യേശു ഒലിവുമലയിൽവെച്ച്‌ പ്രാർഥിക്കുന്നു (22:39-46)

    • യേശുവിനെ അറസ്റ്റു ചെയ്യുന്നു (22:47-53)

    • പത്രോസ്‌ യേശുവിനെ തള്ളിപ്പറയുന്നു (22:54-62)

    • യേശുവിനെ പരിഹസിക്കുന്നു (22:63-65)

    • സൻഹെദ്രിനു മുമ്പാകെ വിചാരണ (22:66-71)

    • യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ (23:1-25)

  • എൽ. യേശുവിന്റെ മരണം, ശവസംസ്‌കാരം, പുനരുത്ഥാനം, സ്വർഗാരോഹണം (23:26–24:53)

    • യേശു യരുശലേംപുത്രിമാരെ അഭിസംബോധന ചെയ്യുന്നു (23:26-31)

    • യേശുവിനെയും രണ്ടു കുറ്റവാളികളെയും സ്‌തംഭത്തിൽ തൂക്കുന്നു (23:32-42)

    • യേശുവിന്റെ വാഗ്‌ദാനം: “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” (23:43)

    • യേശുവിന്റെ മരണം (23:44-49)

    • യേശുവിന്റെ ശവസംസ്‌കാരം (23:50-56)

    • സ്‌ത്രീകളും പത്രോസും ശൂന്യമായ കല്ലറയും (24:1-12)

    • എമ്മാവൂസിലേക്കു പോകുന്ന വഴിയിൽ (24:13-35)

    • യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (24:36-49)

    • യേശു സ്വർഗത്തിലേക്കു പോകുന്നു (24:50-53)