ലൂക്കോസ്—ഉള്ളടക്കം
എ. ലൂക്കോസിന്റെ ആമുഖപ്രസ്താവനകൾ (1:1-4)
ബി. യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ (1:5-80)
സ്നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (1:5-25)
യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (1:26-38)
മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു (1:39-45)
മറിയ യഹോവയെ വാഴ്ത്തുന്നു (1:46-56)
യോഹന്നാന്റെ ജനനവും പേരിടലും (1:57-66)
സെഖര്യ പ്രവചിക്കുന്നു (1:67-79)
യോഹന്നാൻ മരുഭൂമിയിൽ താമസിക്കുന്നു (1:80)
സി. യേശുവിന്റെ ജനനവും കുട്ടിക്കാലവും (2:1-52)
യോസേഫും മറിയയും ബേത്ത്ലെഹെമിലേക്കു പോകുന്നു; യേശു ജനിക്കുന്നു (2:1-7)
വെളിമ്പ്രദേശത്തായിരുന്ന ഇടയന്മാർക്കു ദൈവദൂതന്മാർ പ്രത്യക്ഷപ്പെടുന്നു (2:8-20)
യേശുവിനെ പരിച്ഛേദന ചെയ്യുന്നു, ആലയത്തിലേക്കു കൊണ്ടുവരുന്നു (2:21-24)
ശിമെയോനു ക്രിസ്തുവിനെ കാണാൻ അവസരം കിട്ടുന്നു (2:25-35)
അന്ന കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നു (2:36-38)
നസറെത്തിലേക്കു തിരികെ പോകുന്നു (2:39, 40)
12 വയസ്സുള്ള യേശു ദേവാലയത്തിൽ (2:41-50)
യേശു മാതാപിതാക്കളുടെ കൂടെ നസറെത്തിലേക്കു മടങ്ങുന്നു (2:51, 52)
ഡി. യേശുവിന്റെ ഭൗമികശുശ്രൂഷ തുടങ്ങുന്നതിനു മുമ്പുള്ള സംഭവങ്ങൾ (3:1–4:13)
ഇ. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം, പ്രധാനമായും ഗലീലയിൽ (4:14–6:11)
യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (4:14, 15)
യേശുവിനെ നസറെത്തിൽ അംഗീകരിക്കുന്നില്ല (4:16-30)
യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു (4:31-37)
യേശു ശിമോന്റെ അമ്മായിയമ്മയെയും മറ്റു പലരെയും സുഖപ്പെടുത്തുന്നു (4:38-41)
ജനം യേശുവിനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കണ്ടെത്തുന്നു (4:42-44)
അത്ഭുതകരമായി മീൻ പിടിക്കുന്നു; ആദ്യത്തെ ശിഷ്യന്മാരെ വിളിക്കുന്നു (5:1-11)
ദേഹമാസകലം കുഷ്ഠം ബാധിച്ച മനുഷ്യനെ യേശു സുഖപ്പെടുത്തുന്നു (5:12-16)
യേശു തളർവാതരോഗിയുടെ പാപങ്ങൾ ക്ഷമിക്കുന്നു, അയാളെ സുഖപ്പെടുത്തുന്നു (5:17-26)
തന്റെ അനുഗാമിയാകാൻ യേശു ലേവിയെ ക്ഷണിക്കുന്നു (5:27-32)
ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (5:33-39)
യേശു ‘ശബത്തിനു കർത്താവ്’ (6:1-5)
ശോഷിച്ച കൈയുള്ള മനുഷ്യനെ യേശു ശബത്തിൽ സുഖപ്പെടുത്തുന്നു (6:6-11)
എഫ്. 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു; ഗിരിപ്രഭാഷണം (6:12-49)
12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു (6:12-16)
യേശു വലിയ ജനക്കൂട്ടത്തെ പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു (6:17-19)
സന്തോഷവും കഷ്ടവും (6:20-26)
ശത്രുക്കളോടുള്ള സ്നേഹം; സുവർണനിയമം, കരുണയുള്ളവരായിരിക്കുക (6:27-36)
വിധിക്കുന്നതു നിറുത്തുക (6:37-42)
ഫലം നോക്കി മരത്തെ തിരിച്ചറിയാം (6:43-45)
നന്നായി പണിത വീട്; നല്ല അടിസ്ഥാനമില്ലാത്ത വീട് (6:46-49)
ജി. ഗലീലയിലെ യേശുവിന്റെ ശുശ്രൂഷ തുടരുന്നു, മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു (7:1–9:50)
ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം (7:1-10)
നയിനിൽ യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു (7:11-17)
‘വരാനിരിക്കുന്നയാളെക്കുറിച്ച്’ സ്നാപകയോഹന്നാൻ ചോദിക്കുന്നു (7:18-23)
യേശു സ്നാപകയോഹന്നാനെ പുകഴ്ത്തുന്നു (7:24-30)
ഒരു പ്രതികരണവുമില്ലാത്ത തലമുറയെ കുറ്റം വിധിക്കുന്നു (7:31-35)
പാപിനിയായ ഒരു സ്ത്രീ യേശുവിന്റെ പാദങ്ങളിൽ തൈലം ഒഴിക്കുന്നു (7:36-50)
സ്ത്രീകൾ യേശുവിന്റെകൂടെ സഞ്ചരിക്കുന്നു (8:1-3)
വിതക്കാരന്റെ ദൃഷ്ടാന്തം (8:4-8)
യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (8:9, 10)
യേശു വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (8:11-15)
വിളക്കു മൂടിവെക്കാനുള്ളതല്ല (8:16-18)
യേശുവിന്റെ അമ്മയും സഹോദരന്മാരും (8:19-21)
യേശു ഗലീലക്കടലിലെ കൊടുങ്കാറ്റു ശമിപ്പിക്കുന്നു (8:22-25)
യേശു ഒരു ഭൂതബാധിതനെ സുഖപ്പെടുത്തുന്നു; പന്നികളിൽ പ്രവേശിക്കാൻ ഭൂതങ്ങളെ അനുവദിക്കുന്നു (8:26-39)
യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു; ഒരു സ്ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (8:40-56)
പന്ത്രണ്ടു പേർക്കു ശുശ്രൂഷയ്ക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നു (9:1-6)
യേശു കാരണം ഹെരോദ് ആശയക്കുഴപ്പത്തിലാകുന്നു (9:7-9)
യേശു 5,000-ത്തോളം പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (9:10-17)
യേശുവാണു ക്രിസ്തുവെന്നു പത്രോസ് വ്യക്തമാക്കുന്നു (9:18-20)
യേശു തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (9:21, 22)
യഥാർഥശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകൾ (9:23-27)
യേശു രൂപാന്തരപ്പെടുന്നു (9:28-36)
ഭൂതബാധിതനായ കുട്ടിയെ യേശു സുഖപ്പെടുത്തുന്നു (9:37-43എ)
യേശു തന്റെ മരണം രണ്ടാമതും മുൻകൂട്ടിപ്പറയുന്നു (9:43ബി-45)
ആരാണു വലിയവൻ എന്നതിനെക്കുറിച്ച് ശിഷ്യന്മാർ തർക്കിക്കുന്നു (9:46-48)
“നിങ്ങൾക്ക് എതിരല്ലാത്തവരെല്ലാം നിങ്ങളുടെ പക്ഷത്താണ്” (9:49, 50)
എച്ച്. യേശു യരുശലേമിലേക്കു പോകുന്നു; പിന്നീട് മുഖ്യമായും യഹൂദ്യയിലും പെരിയയിലും പ്രവർത്തിക്കുന്നു (9:51–19:27)
ഒരു ശമര്യഗ്രാമം യേശുവിനെ സ്വീകരിക്കുന്നില്ല (9:51-56)
യേശുവിന്റെ അനുഗാമിയാകാനുള്ള വ്യവസ്ഥകൾ (9:57-62)
യേശു 70 പേരെ അയയ്ക്കുന്നു (10:1-12)
മാനസാന്തരപ്പെടാത്ത കോരസീന്റെയും ബേത്ത്സയിദയുടെയും കഫർന്നഹൂമിന്റെയും കാര്യം കഷ്ടം (10:13-16)
70 പേർ മടങ്ങിവരുന്നു (10:17-20)
താഴ്മയുള്ളവരെ പരിഗണിച്ചതിനു യേശു പിതാവിനെ സ്തുതിക്കുന്നു (10:21-24)
ഒരു നല്ല അയൽക്കാരനായ ശമര്യക്കാരന്റെ ദൃഷ്ടാന്തം (10:25-37)
യേശു മാർത്തയെയും മറിയയെയും സന്ദർശിക്കുന്നു (10:38-42)
യേശു മാതൃകാപ്രാർഥന പഠിപ്പിക്കുന്നു (11:1-4)
മടുത്ത് പിന്മാറാത്ത കൂട്ടുകാരന്റെ ദൃഷ്ടാന്തം (11:5-13)
ഭൂതങ്ങളെ പുറത്താക്കുന്നതു ദൈവത്തിന്റെ ശക്തിയാലാണെന്നു യേശു വിശദീകരിക്കുന്നു (11:14-23)
അശുദ്ധാത്മാവ് മടങ്ങിവരുന്നതിനെക്കുറിച്ച് യേശു വിശദീകരിക്കുന്നു (11:24-26)
യഥാർഥത്തിൽ അനുഗൃഹീതർ അഥവാ സന്തുഷ്ടർ ആരാണെന്നു വിശദീകരിക്കുന്നു (11:27, 28)
യോനയുടെ അടയാളം (11:29-32)
കണ്ണാണു ശരീരത്തിന്റെ വിളക്ക് (11:33-36)
യേശു ഒരു പരീശന്റെകൂടെ ഭക്ഷണം കഴിക്കുന്നു; കപടഭക്തരുടെ കാര്യം കഷ്ടം എന്നു പറയുന്നു (11:37-54)
‘പരീശന്മാരുടെ പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം’ (12:1-3)
മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുക (12:4-7)
ക്രിസ്തുവിനെ അംഗീകരിക്കുമ്പോൾ (12:8-12)
വിഡ്ഢിയായ ധനികന്റെ ദൃഷ്ടാന്തം (12:13-21)
‘നിങ്ങളുടെ ജീവനെക്കുറിച്ച് ഇനി ഉത്കണ്ഠപ്പെടരുത്’ (12:22-31)
“ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ” (12:32-34)
ഉണർന്നിരിക്കുക (12:35-40)
വിശ്വസ്തനായ കാര്യസ്ഥൻ ആരാണ്; വിശ്വസ്തനല്ലാത്ത കാര്യസ്ഥന്റെ സ്വഭാവരീതി (12:41-48)
സമാധാനമല്ല, ഭിന്നത (12:49-53)
കാലങ്ങളെ വിവേചിച്ചറിയണം (12:54-56)
പ്രശ്നങ്ങൾ പരിഹരിക്കാൻ (12:57-59)
മാനസാന്തരപ്പെടുക, അല്ലെങ്കിൽ മരിക്കും (13:1-5)
കായ്ക്കാത്ത അത്തി മരത്തിന്റെ ദൃഷ്ടാന്തം (13:6-9)
യേശു കൂനിയായ സ്ത്രീയെ ശബത്തിൽ സുഖപ്പെടുത്തുന്നു (13:10-17)
കടുകുമണിയുടെയും പുളിപ്പിക്കുന്ന മാവിന്റെയും ദൃഷ്ടാന്തം (13:18-21)
ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ ശ്രമം ആവശ്യം (13:22-30)
ഹെരോദ്, ‘ആ കുറുക്കൻ’ (13:31-33)
യരുശലേമിനെ ഓർത്ത് യേശു വിലപിക്കുന്നു (13:34, 35)
ശരീരം മുഴുവൻ നീരുവെച്ച മനുഷ്യനെ യേശു ശബത്തിൽ സുഖപ്പെടുത്തുന്നു (14:1-6)
താഴ്മയുള്ള അതിഥിയായിരിക്കുക (14:7-11)
തിരിച്ചുതരാൻ ഒന്നുമില്ലാത്തവരെ ക്ഷണിക്കുക (14:12-14)
ക്ഷണിക്കപ്പെട്ടെങ്കിലും ഒഴികഴിവുകൾ പറഞ്ഞവരുടെ ദൃഷ്ടാന്തം (14:15-24)
ശിഷ്യനാകാൻ ത്യജിക്കേണ്ടത് (14:25-33)
ഉപ്പിന് ഉപ്പുരസം നഷ്ടമായാൽ (14:34, 35)
കാണാതെപോയ ആടിന്റെ ദൃഷ്ടാന്തം (15:1-7)
കാണാതെപോയ നാണയത്തിന്റെ ദൃഷ്ടാന്തം (15:8-10)
കാണാതെപോയ മകന്റെ ദൃഷ്ടാന്തം (15:11-32)
നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തം (16:1-13)
മോശയുടെ നിയമവും ദൈവരാജ്യവും (16:14-18)
ധനികനായ മനുഷ്യന്റെയും ലാസറിന്റെയും ദൃഷ്ടാന്തം (16:19-31)
വീഴിക്കുന്ന തടസ്സങ്ങൾ, ക്ഷമ, വിശ്വാസം എന്നിവയെക്കുറിച്ച് യേശു പഠിപ്പിക്കുന്നു (17:1-6)
യജമാനനെ പരിചരിക്കുന്ന അടിമയുടെ ദൃഷ്ടാന്തം (17:7-10)
യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു (17:11-19)
ദൈവരാജ്യത്തിന്റെ വരവ് (17:20-37)
മടുത്തുപോകാതെ അപേക്ഷിച്ച വിധവയുടെ ദൃഷ്ടാന്തം (18:1-8)
പരീശന്റെയും നികുതിപിരിവുകാരന്റെയും ദൃഷ്ടാന്തം (18:9-14)
യേശുവും കുട്ടികളും (18:15-17)
നിത്യജീവനെക്കുറിച്ച് ധനികനായ പ്രമാണി ചോദിക്കുന്നു (18:18-30)
യേശു വീണ്ടും തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (18:31-34)
യരീഹൊയ്ക്ക് അടുത്തുവെച്ച് യേശു അന്ധനായ യാചകനെ സുഖപ്പെടുത്തുന്നു (18:35-43)
യേശു നികുതിപിരിവുകാരനായ സക്കായിയെ സന്ദർശിക്കുന്നു (19:1-10)
പത്തു മിനയുടെ ദൃഷ്ടാന്തം (19:11-27)
ഐ. യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനത്തെ ആഴ്ച ആരംഭിക്കുന്നു, യരുശലേമിലും സമീപപ്രദേശങ്ങളിലും (19:28–21:4)
യരുശലേമിലേക്കുള്ള യേശുവിന്റെ ഗംഭീരമായ പ്രവേശനം (19:28-40)
യരുശലേമിനെ ഓർത്ത് യേശു വിലപിക്കുന്നു (19:41-44)
യേശു ദേവാലയം ശുദ്ധീകരിക്കുന്നു (19:45-48)
യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (20:1-8)
ക്രൂരരായ കൃഷിക്കാരുടെ ദൃഷ്ടാന്തം (20:9-19)
ദൈവവും സീസറും (20:20-26)
പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (20:27-40)
ക്രിസ്തു ദാവീദിന്റെ മകനോ? (20:41-44)
ശാസ്ത്രിമാരെക്കുറിച്ചുള്ള മുന്നറിയിപ്പ് (20:45-47)
ദരിദ്രയായ വിധവയുടെ രണ്ടു ചെറുതുട്ടുകൾ (21:1-4)
ജെ. സംഭവിക്കാൻപോകുന്നതിന്റെ അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ മഹത്തായ പ്രവചനം (21:5-36)
അടയാളത്തെക്കുറിച്ച് ചോദിക്കുന്നു; വഴിതെറ്റിക്കപ്പെടരുതെന്നു മുന്നറിയിപ്പു കൊടുക്കുന്നു (21:5-9)
സംയുക്ത അടയാളത്തിന്റെ സവിശേഷതകൾ: യുദ്ധം, വലിയ ഭൂകമ്പങ്ങൾ, മാരകമായ പകർച്ചവ്യാധികൾ, ക്ഷാമം (21:10, 11)
ഉപദ്രവമുണ്ടാകുമെന്നു മുൻകൂട്ടിപ്പറയുന്നു (21:12-19)
യരുശലേമിനെ സൈന്യങ്ങൾ വളയുന്നു; ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള കാലത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു (21:20-24)
മനുഷ്യപുത്രന്റെ വരവ് (21:25-28)
അത്തിയുടെ ദൃഷ്ടാന്തം (21:29-31)
“ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല” (21:32, 33)
‘നിങ്ങളുടെ ഹൃദയം ഭാരപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കണം; എപ്പോഴും ഉണർന്നിരിക്കുക’ (21:34-36)
കെ. യരുശലേമിൽ യേശുവിന്റെ അവസാനദിവസങ്ങൾ; അറസ്റ്റും വിചാരണയും (21:37–23:25)
യേശു ദേവാലയത്തിൽ പഠിപ്പിക്കുന്നു (21:37-38)
യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (22:1-6)
അവസാനത്തെ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ (22:7-13)
കർത്താവിന്റെ സന്ധ്യാഭക്ഷണം യേശു ഏർപ്പെടുത്തുന്നു (22:14-20)
‘എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്റെ അടുത്ത് ഈ മേശയിൽത്തന്നെയുണ്ട്’ (22:21-23)
ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച തർക്കം (22:24-27)
ദൈവരാജ്യത്തിനായുള്ള യേശുവിന്റെ ഉടമ്പടി (22:28-30)
പത്രോസ് തള്ളിപ്പറയുമെന്ന കാര്യം മുൻകൂട്ടിപ്പറയുന്നു (22:31-34)
ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യം; രണ്ടു വാൾ (22:35-38)
യേശു ഒലിവുമലയിൽവെച്ച് പ്രാർഥിക്കുന്നു (22:39-46)
യേശുവിനെ അറസ്റ്റു ചെയ്യുന്നു (22:47-53)
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു (22:54-62)
യേശുവിനെ പരിഹസിക്കുന്നു (22:63-65)
സൻഹെദ്രിനു മുമ്പാകെ വിചാരണ (22:66-71)
യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ (23:1-25)
എൽ. യേശുവിന്റെ മരണം, ശവസംസ്കാരം, പുനരുത്ഥാനം, സ്വർഗാരോഹണം (23:26–24:53)
യേശു യരുശലേംപുത്രിമാരെ അഭിസംബോധന ചെയ്യുന്നു (23:26-31)
യേശുവിനെയും രണ്ടു കുറ്റവാളികളെയും സ്തംഭത്തിൽ തൂക്കുന്നു (23:32-42)
യേശുവിന്റെ വാഗ്ദാനം: “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” (23:43)
യേശുവിന്റെ മരണം (23:44-49)
യേശുവിന്റെ ശവസംസ്കാരം (23:50-56)
സ്ത്രീകളും പത്രോസും ശൂന്യമായ കല്ലറയും (24:1-12)
എമ്മാവൂസിലേക്കു പോകുന്ന വഴിയിൽ (24:13-35)
യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (24:36-49)
യേശു സ്വർഗത്തിലേക്കു പോകുന്നു (24:50-53)